രാത്രിമഴ -- Raatrimazha malayalam kavitha lyrics



രാത്രിമഴ,ചുമ്മാതെ
കേണും ചിരിച്ചുംവിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ.
    രാത്രിമഴ ,മന്ദമീ
യാശുപത്രിക്കുള്ളി-
ലൊരു നീണ്ട തേങ്ങലാ
യൊഴുകി വന്നെത്തിയീ-
ക്കിളിവാതില്‍ വിടവിലൂ-
    ടേറെത്തണുത്ത കൈ-
    വിരല്‍ നീട്ടിയെന്നെ-
    തൊടുന്നൊരീ ശ്യാമയാം
    ഇരവിന്‍റെ ഖിന്നയാം പുത്രി.
രാത്രിമഴ,നോവിന്‍
ഞരക്കങ്ങള്‍, ഞെട്ടലുകള്‍,,
തീക്ഷണസ്വരങ്ങള്‍,
പൊടുന്നനെയൊരമ്മതന്‍
ആര്‍ത്തനാദം!...ഞാന്‍
നടുങ്ങിയെന്‍ ചെവിപൊത്തി-
യെന്‍ രോഗശയ്യയി-
ലുരുണ്ടു തേങ്ങുമ്പോഴീ-
യന്ധകാരത്തിലൂ-
ടാശ്വാസവാക്കുമാ-
യെത്തുന്ന പ്രിയജനംപോലെ
    ആരോ പറഞ്ഞു
    മുറിച്ചു മാറ്റാം കേടു
    ബാധിച്ചൊരവയവം;
    പക്ഷേ,കൊടും കേടു

ബാധിച്ച പാവം മനസ്സോ?

Comments